MY DESIRES ARE THE GUIDING LIGHT OF MY JOURNEY.................I N THIS DARK DESERT THEY ARE MY STRENGTH AND THEY ENLIGHTENS MY SOUL WITH NEW HOPES........

DESTINATION

DESTINATION IS FAR ACROSS THE OCEAN
BUT I WILL REACH THERE BY MY DETERMINATION

കാറ്റില്‍ പറന്നും മഴയില്‍ നനഞ്ഞുമെന്‍
തൂവല്‍ പേനയിതാ കുറിക്കുന്നു പലതും
ഹൃദയത്തിലോരായിരം സ്വപ്നങ്ങളുണ്ടതെന്‍
കരളില്‍ അക്ഷരങ്ങളായി വിടരും
അക്ഷരം വാക്കായ്
വാക്ക് വാക്ക്യമായ്
വാക്ക്യം ഒടുവില്‍ കവിതയായി തുളുമ്പി

Saturday, April 3, 2010

അന്ത്യനിമിഷം

തളര്‍ന്ന മനസ്സിന്‍ എരിഞ്ഞ സ്വപ്‌നങ്ങള്‍
കാവലിരിക്കും ദുഖത്തെ കൈയില്‍ മഞ്ചിരാതാകി
മറു കൈയില്‍ കണ്ണീരുപ്പു കലര്‍ത്തിയ
ജീവനെ പാഥേയമാക്കി നന്ധനോദ്യാനത്തില്‍ നിന്നും
ഒരു പാഴ്മരുഭൂവിലൂടെ നടന്നു ഞാന്‍ ......
ചക്ക്രവാള സീമക്കരികിലൊരു മരുപ്പച്ചയോന്നില്‍
എത്തുവാന്‍ കൊതിക്കുന്ന മനസ്സിനെ അനുഗ്രഹിച്ചീടുക നിങ്ങള്‍
ചന്ദ്രനുദിചോരീ വിണ്നിന്നു താഴെ
നക്ഷത്രങ്ങള്‍ കാവല്‍ നില്‍ക്കുന്ന നിശാവീധിയില്‍
മുറ്റത്തെ നിശാഗന്ധി വിരിയുന്നതും നോക്കി
ഞാനെന്‍ ഇറയത്ത്‌ നില്‍ക്കുമ്പോള്‍
ഈ ജന്മത്തിന്‍ നിശാദ്ദളങ്ങള്‍ കണക്കെ
പൊട്ടി വിരിയുന്ന പുഷ്പത്തില്‍ ഞാനെന്റെ മരണത്തെ കണ്ടു
വിരിഞ്ഞു കൊഴിയാറായ പൂവിതളുകള്‍
കാവല്‍ മാലാഖമാരയിടട്ടെ എന്‍ മരണത്തിനു
ഒരിറ്റ് ദയയോടെ ഒരിറ്റ് സ്നേഹത്തോടെ
എന്റെ ഭാരം ചുമന്ന മണ്ണില്‍
എനിക്ക് വേണ്ടി അവസാന നിമിഷത്തില്‍ കാവല്‍ നില്‍ക്കുക നീ
ചതിയുടെ കുഴിയില്‍ വീണു പിടഞ്ഞു ഞാന്‍
ഇങ്ങനെയോരോന്ന് ചിന്തിക്കവേ പൊടുന്നനെ മിന്നല്‍ പിണര്‍ വന്നു വെളിച്ചമേകി
രാത്രിയിലും കാര്‍മേഘങ്ങളെ കണ്ടു ഞാന്‍
ദേവഗണങ്ങള്‍ പുഷ്പവൃഷ്ടി നടത്തിയോ
മഴത്തുള്ളികളില്‍ ഞാന്‍ ആറാടി
എന്റെ മേല്‍ സ്നേഹത്തിന്‍ സാന്ത്വന പ്പോക്കള്‍ വിതറി ക്കൊണ്ട
മഴ തുള്ളികള്‍ ഇറ്റിറ്റുവീണു ......ആനന്ദ പെരു മഴയതില്‍
ഓര്‍മകളുടെ മിന്നല്‍ വെളിച്ചത്തില്‍ ഞാന്‍ കണ്ടുവെന്‍ കാര്‍വര്‍ണ്ണനെ
മതി മറന്നോടി ഞാനെന്‍ പടിവാതില്‍ക്കല്‍ എന്റെ വസന്തത്തെ വരവേല്‍ക്കുവാന്‍
വഴി തെറ്റിയ വസന്തം പോയിമറഞ്ഞു വെങ്ങിലും
പുനര്‍ജ്ജന്മം നേടിയ ആത്മാവിന്നു ഞാന്‍
നിമി നേരമെന്നെ ഉണര്‍ത്തിയ വസന്തത്തെ
എതിരെല്‍ക്കുവാന്‍ വെമ്പുന്ന മനസുമായി
പോയി മറഞ്ഞ അന്തരാത്മാവിനെ തേടിയലയുന്ന മീര ഇന്ന് ഞാന്‍
സ്വരങ്ങളിലൂടെ മുറിയാതൊഴുകുന്നു
നദിയുടെ ഓളങ്ങളായി മനം ......
ഒരു നാള്‍ സ്നേഹസാഗരതിലമരാന്‍ അക്ഷരത്തിന്‍ വീണയുമായി
മീരയിതാ അലയുന്നു യാദവ ഭൂമിയില്‍
കടലാസിലാ നാദം കുറിചീടവെ
സ്നേഹത്ത്ന്‍ ഓര്‍മയില്‍ ഞെട്ടിയുണര്‍ന്നു ഞാനിതാ ഉയിര്‍ത്തെഴുന്നെല്പ്പൂ
പുതു ജീവന്റെ നാടി മിടിപ്പുമായി തുടി കൊട്ടുന്ന ഹൃദയമെനിക്ക് സ്വന്തം
നീണ്ട ദുസ്വപ്നത്തില്‍ നിന്നുണര്‍ന്ന കണക്കെ
മിഴിച്ചു നോക്കവെ നിശാഗന്ധിയതാ കൊഴിഞ്ഞു
എങ്കിലും ആദ്യമായി എന്‍ തൊടിയിലതാ
സൂര്യകാന്തി വിടരുന്നതെന്നെ നോക്കി ചിരിക്കുന്നു !!!!!!!!!!!!!!

No comments:

Post a Comment